About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, October 27, 2013

അവതാരിക

പുറത്തേക്കു നോക്കുമ്പോൾ മുഴുവൻ വെള്ളവസ്ത്രധാരികളാണ്, ഗവണ്മെന്റ് വാഹനങ്ങളും ഒരുപാടുണ്ട്. ആരും തെറ്റിദ്ധരിക്കണ്ട ഇത് മെഡിക്കൽ കോളേജ് തന്നെ ആണ്. എന്നാൽ ഞാൻ ഇരിക്കുന്നതിൻറെ  താഴത്തെ നിലയിൽ ബഹുമാന്യനായ കേരളത്തിൻറെ മുഖ്യമന്ത്രി ഉമമ൯ ചാണ്ടിസാറുമുണ്ട്. കണ്ണൂർ നിന്ന് ഏറ്റ കല്ലേറും കൊണ്ട് നേരെ തിരുവനന്തപുരത്തേക്ക്. ഞാൻ ഒരുപാട് ഇഷ്ടപെടുന്ന 4 പൊതുപ്രവർത്തകരാണ് A. K. ആൻറണി, ഉമമ൯ ചാണ്ടി, വി എസ്  അച്യുതാനന്ദൻ, ഇ. K . നയനാർ  എന്നിവർ. എൻറെ പിതാവ് ഒരു പൊളിറ്റിക്സ് അധ്യാപകൻ ആയതുകൊണ്ടാണോ അതോ  എൻറെ വീട്ടിൽ ടി വി  ഇല്ലാതിരുന്നത് കൊണ്ടാണോ എന്ന് അറിയില്ല  ലാലേട്ടനെയും മമ്മുക്കയെയുകാൾ മുന്നേ  എൻറെ ഇഷ്ടകഥപാത്രങ്ങൾ ഇവരൊക്കെ ആയിരുന്നു. എല്ലാ ദിവസവും പത്രങ്ങളുടെ മുൻ പേജിൽ ഇവരൊക്കെ തന്നെ ആയിരുന്നു  എൻറെ കുട്ടികാലത്ത് .  ഭക്ഷണo കഴിക്കാൻ താഴെപോയിട്ടു വന്നപ്പോൾ വി എസ്സ്  സർ വന്നിട്ട് പോകുന്നത് കണ്ടു. സന്തോഷമായി. ഈ ബ്ലോഗ്‌ ഉദ്ഘാടിക്കാൻ എനിക്ക് ലഭിച്ചത്  എൻറെ ആദ്യകാല ഹിറോസിനെ തന്നെ. 

രണ്ടര മാസത്തെ അവധി അല്പം കൂടി പോയി എന്ന് വേണം പറയാൻ. വാർഡിലോട്ട് വേരാനെ തോന്നുന്നില്ലരുന്നു.മുൻ വർഷങ്ങളിലെ പോലെ, അവസാന ക്രമനമ്പർ വരുന്ന എനിക്ക് communtity medicine പോസ്റ്റിങ്ങ്‌ ലഭിക്കുമെന്നാണ് വിച്ചാരിചിരുന്നതെങ്ങിലും കിട്ടിയത് community ഇല്ലാത്ത വെറും മെഡിസിൻ.   2013 ഒക്ടോബർ 21ഇനാണ് ഹൌസ് സർജൻസി തുടങ്ങിയ്തെങ്ങിലും മെഡിസിനിലുള്ളവർകു മാത്രം ഒരു ദിവസം നീട്ടികിട്ടി. ഞാൻ രണ്ടര മാസത്തെകാൾ കൂടുതൽ ആകാംഷയോടെ നോക്കിയത് ആ ഒറ്റ രാത്രിയാണ്. പക്ഷെ M.B.B.S അഞ്ചു വർഷം തീർന്നതുപോലെ ആ രാത്രിയും നിമിഷങ്ങൾ  മാത്രമേ നീണ്ടു നിന്നുള്ളൂ. ഞാൻ ഉണർന്നത് മെഡിസിൻ മൂന്നാം യുണിറ്റിലേക്ക്. മെഡിസിനിൽ ആറ് യുണിറ്റുകൾ. മൂന്നാമത്തെ ദിവസം ബുധൻ ഞങ്ങളുടെ ഓ.പിയും casualityയും.
M3 യുണിറ്റുമായി എനിക്കും ഒപ്പമുള്ള നാലുപേർക്കും അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഞങ്ങളുടെ ആദ്യത്തെ മെഡിസിൻ പോസ്റ്റിങ്ങ്‌ ഇവിടെ തന്നെ ആയിരുന്നു. ചെന്നു കണ്ടപ്പോഴേ ഞങ്ങളുടെ പ്രൊഫസർ മദം പേര് വിളിച്ചു ഞങ്ങളെ. സുജിത്, സുഹൈൽ, സ്രിദേശ് , സുബ്രുജിത്ത്, ശ്രുതി. ഇവർ ഇനിയും എൻറെ കഥകളിലെ കഥപത്രങ്ങളായ് നിങ്ങൾ കണ്ടു മുട്ടികോളും. ഞങ്ങളെ  പകുത്തു male female വാർഡുകളിലായ് വിട്ടു. എനിക്കൊപ്പം വന്ന സുഹൈലുമൊത്ത് വാർഡ്‌ 22 കണ്ടു പിടിക്കാൻ കുറെ ബുദ്ധിമുട്ടി. ഒന്നാം വാർഡിൽ പണിനടക്കുന്നതിനാൽ ആണ് ഗുഹ എന്നും ആഫ്രിക്ക എന്നും ഞാൻ വിശേഷിപ്പിക്കുന്ന ഈ വാർഡിലേക്ക് ഞങ്ങൾക്ക് വരേണ്ടി വന്നത്. ഗുഹയിലേക്ക് പ്രവേശിക്കും മുൻപ് തന്നെ ഞങ്ങൾ സാബിത് ഇക്കയെ കണ്ടു മുട്ടി. നാലുവർഷം മുൻപ് M3il ഞങ്ങൾ രണ്ടാം വർഷം (മൂന്നാം വർഷം എന്നും പറയാം, MBBS ഇൽ    രണ്ടാം വർഷമില്ല, ഒന്ന് കഴിഞ്ഞാൽ മൂന്നാം വർഷമേ ഉള്ളു എന്ന് അവകാശപെടുന്നവരുമുണ്ട്) വിദ്യാർത്ഥികളായി വന്നപ്പോൾ അവിടെ ഹൗസ്‌ സർജൻ ആയിരുന്നു ഇക്ക, ചരിത്രം ഒടുവിൽ ഇക്കയെ  രണ്ടാം വർഷം പി.ജി  യും ഞങ്ങളെ ഹൗസ്‌ സർജൻമാരുമായ് മാറ്റി.. M3 യുണിറ്റിൽ തന്നെ വീണ്ടും കണ്ടു മുട്ടിച്ചു.
വാർഡിലെ ആദ്യ ദിവസം, വിവാഹം കഴിഞ്ഞ് ഭർത്താവിൻറെ വീട്ടിൽ എത്തിയ പെണ്ണിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു. തൊട്ടു പിറ്റേന്ന് തന്നെ ഞാൻ ഭയത്തോടെ കേട്ടിരുന്ന മെഡിസിൻ അഡ്മിഷൻ ദിവസം വന്നെത്തി. ഇരുപതു ബെട്ടും എഴുപത് രോഗികളും തുരെ തുരെ എന്ന് വന്നു കൊണ്ടിരുന്നു. ജീവതത്തിൽ ആദ്യമായ് ഒരു രോഗി എന്നെ ഡോക്ടർ എന്ന് വിളിച്ചത് അന്നാണ്. പിന്നിട് ഇങ്ങോട്ട് സ്വന്തം പേരിനെകാൾ ഏറെ കേട്ടത് ഡോക്ടറേ അന്നാണ്.  വിളികൾ വർധിച്ചപ്പോൾ ഉത്തരവാദിത്തവും കൂടി പറഞ്ഞു മാത്രം കേട്ട 48-72 മണിക്കൂർ ഡ്യൂട്ടി എന്നുള്ളതൊക്കെ കഥകളല്ല സത്യം ആണെന്ന് മനസിലാക്കി. 22 വാർഡിലെ ചൂടും നിയന്ത്രണാതീതമായ രോഗികളും കൂട്ടിരിപ്പുകരുമൊക്കെ എൻറെ ഡോക്ടർ ജീവിതത്തിന്റെ സങ്കൽപം തന്നെ മാറ്റിമറിച്ചു. പ്രതീക്ഷികാത്തവർ പെട്ടന്ന് രോഗം കൂടി മരണപെട്ടപോൾ നിർവികാരരായി നോക്കി നില്ക്കേണ്ടി വന്നു. മടുപ്പും വെറുപ്പും ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ ഞാൻ സമ്പാദിച്ചു. ഫേയിസ് ബുക്ക്‌ തുറന്നപ്പോൾ എനിക്ക് മാത്രമല്ല മിക്കവർക്കും എൻറെ അതെ വികാരങ്ങൾ വന്നു തുടങ്ങി എന്ന് മനസിലായി. ആ മടുപ്പും വെറുപ്പും ഒക്കെ ഒട്ടും അധികം നീണ്ടുനില്ല.. ഞാൻ പതിയെ എല്ലാത്തിനെയും ഇഷ്ടപ്പെട്ടു തുടങ്ങി. പുസ്തകങ്ങളിൽ വായിച്ച മരുന്നുകളും ചികിത്സാരീതികളും സ്വയം പ്രാക്ടിക്കൽ ആകിയപ്പോഴും അതിൻറെ ഫലം രോഗികളിൽ കണ്ടപ്പോഴും, മരണത്തോട് മല്ലടിച്ച് വന്നവർ സന്തോഷത്തോടെ തിരിച്ചു പോകുന്നത് കണ്ടപ്പോഴും ദൈവം പ്രവർത്തിക്കുന്ന കൈകൾ ആണ് ഡോക്ടർമാർ എന്ന് ആരോ പണ്ട് പറഞ്ഞത് സത്യമാണെന്ന് തോന്നി.  കണ്ടു മുട്ടുന്ന ഓരോ രോഗിയുടെയും ജീവിതത്തിലേക്ക് ഞാൻ സഞ്ചരിച്ചു. പഠിച്ചിരുന്നപ്പോൾ ഓരോ  രോഗിയും എനിക്കൊരു മെഡിക്കൽ  കേസ് മാത്രം ആയിരുന്നു. ഇപ്പോൾ അവരെ മനുഷ്യരായി കാണുവാൻ ഞാൻ പഠിച്ചു.. ഇങ്ങനെ ഞാൻ മനസിലാക്കിയ കുറെ സംഭവങ്ങൾ കഥകളാക്കി മാറ്റുകയാണ് ഇവിടെ.

ഈ വാരം ഞാൻ പഠിച്ച പുതിയ കാര്യങ്ങൾ 

1. male nurseഇനെ ബ്രദർ എന്ന് വിളിക്കാം 
2. ഒരു മെഡിക്കൽ വിദ്യാർത്ഥിയും ഡോക്ടറും തമ്മിൽ സാധാരണ പനിയും കാൻസറും പോലെ വ്യത്യാസമുണ്ട് 
3. മരണം എന്നത് സ്വന്തം എന്ന് കരുതുന്നവർക്ക് ഉണ്ടാവുമ്പോൾ മാത്രമേ നമ്മിൽ ദുഃഖം ജനിപ്പിക്കു. ഒരുപാടു മരണം നമ്മളെ ചിലപ്പോൾ നിർവികാരരക്കാം.
4. അനുഭവമേ ഗുരു.


വാൽകഷ്ണം : ഇത് ഒരു അവതാരിക മാത്രമാണ്. ഇങ്ങനെ വെറുപ്പികുന്നതായിരികില്ല ഇനിയുള്ളത്. ചെറുകഥകൾ മാത്രമായിരിക്കും.

ഇത് വായിക്കുന്ന ഡോക്ടർമാർക്കും സഹ-ഹൗസ്സർജൻമാർക്കും പുച്ഛം, ഹാസ്യം, ദുഃഖം, ബഹുമാനം, ആദരം എന്നവയിൽ ഏതു വികാരവും ഉണ്ടാകാം. പക്ഷെ ഇത് സാധാരണ മനുഷ്യരെ ഉദ്ദേഷിട്ടുള്ളത് മാത്രമാണ് എന്നത് അറിഞ്ഞിരിക്കുക.

ഇനിയും വരാൻ പോകുന്ന കഥകളിൽ കഥാപാത്രങ്ങൾക്കു ജീവിചിരികുന്നവരോടോ മരിച്ചവരോടെ യാതൊരു ബന്ധവുമില്ല.








10 comments:

  1. This comment has been removed by the author.

    ReplyDelete
  2. :) ..
    Good to read ur cherukadhas...
    Keep posting ....

    ReplyDelete
  3. sujithootta pinneyum pinneyum enne kondu nee parayipikyum allae? enthanenno.....PROUD TO HAVE A BROTHER LIKE YOU....Keep it up...Waiting for more posts...

    ReplyDelete
    Replies
    1. appo njaan aara?? randaam kettileya???/ grrrr.....

      Delete
    2. milikuttaaaa,, neeyum nangalude blood alledaaa... :)

      Delete
  4. very gud dear,,, live every moment moneee....

    ReplyDelete